കവിതെ നീയെനിക്കെന്താണന്നൊ?
ഏകാന്തയാമങ്ങൾ വാഴ്‌വിനെ ഇരുട്ടിലാഴ്ത്തീടവെ,
ഒരു തിരി വെട്ടമായ്,യിറ്റാശ്വാസമായെൻ
ജാലകവാതിലിൻ ചാരെയണഞ്ഞൊരു
മിന്നാമിനുങ്ങിൻ സാമീപ്യമല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
ഓർമ്മകൾ തട്ടിത്തെറിപ്പിച്ചു മറയുന്ന,
മറവിയിൽ നിന്നോർമ്മ,യെൻ നേർക്കു നീട്ടുന്ന
കാലമാം വികൃതിക്കുരുന്നിൻ കാല്പാടുകൾ
തിരയുവാൻ കൂടുന്ന പ്രിയതോഴിയല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
ചപലമോഹങ്ങളാൽ മുറിവേറ്റ
മനസ്സിന്‍റെ, ഹൃദയരക്തത്താൽ കുറിച്ചിട്ട
വരികൾ തൻ ലഹരി പകരു-
ന്നൊരാ ഉൻമാദമല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
അന്യദുഃഖത്തിൽ തപിച്ചതി,നഗ്നിയിൽ
സ്വന്തമാത്മാവിനെ സ്ഫുടം ചെയ്തെടുത്തൊ,രതി-
ധന്യരെൻ പൂർവ്വികർ, എൻ ഗുരുനാഥർ തൻ
ഇന്നും തുടിക്കുന്ന,രോർമ്മകളല്ലയോ?
കവിതെ നീയെനിക്കെന്താണന്നൊ?
ഇനി വരും തലമുറ,യൊന്നു കണ്ടീടുവാൻ
ഞാനെന്ന വ്യർത്ഥതയെ, ഞാനെ,ന്നപൂർണ്ണതയെ
ലോകമാം ചുമരിലൊരു, ലിപിയാൽ വരയ്ക്കുവാൻ
ഞാന്‍ തന്നെ ചെയ്തിടും, പാഴ് വേലയല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
സാന്ദ്രമൗനത്തിൻ അഗാധഹ്രദങ്ങളിൽ
ഞാനെന്ന ജീവിതം തിരയുന്നൊ-
രുത്തരവുമാവാം, ഒരുവേള
ഉത്തരം കിട്ടാ, പ്രഹേളികയുമായിടാം.
കണക്കിന്‍റെ കണിശതകളറിയാ-
ക്കുരുന്നിന് കവിതയായ് ഉത്തരം
കനിയു വാഗ്‌ദേവതേ...
ഏകാന്തയാമങ്ങൾ വാഴ്‌വിനെ ഇരുട്ടിലാഴ്ത്തീടവെ,
ഒരു തിരി വെട്ടമായ്,യിറ്റാശ്വാസമായെൻ
ജാലകവാതിലിൻ ചാരെയണഞ്ഞൊരു
മിന്നാമിനുങ്ങിൻ സാമീപ്യമല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
ഓർമ്മകൾ തട്ടിത്തെറിപ്പിച്ചു മറയുന്ന,
മറവിയിൽ നിന്നോർമ്മ,യെൻ നേർക്കു നീട്ടുന്ന
കാലമാം വികൃതിക്കുരുന്നിൻ കാല്പാടുകൾ
തിരയുവാൻ കൂടുന്ന പ്രിയതോഴിയല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
ചപലമോഹങ്ങളാൽ മുറിവേറ്റ
മനസ്സിന്‍റെ, ഹൃദയരക്തത്താൽ കുറിച്ചിട്ട
വരികൾ തൻ ലഹരി പകരു-
ന്നൊരാ ഉൻമാദമല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
അന്യദുഃഖത്തിൽ തപിച്ചതി,നഗ്നിയിൽ
സ്വന്തമാത്മാവിനെ സ്ഫുടം ചെയ്തെടുത്തൊ,രതി-
ധന്യരെൻ പൂർവ്വികർ, എൻ ഗുരുനാഥർ തൻ
ഇന്നും തുടിക്കുന്ന,രോർമ്മകളല്ലയോ?
കവിതെ നീയെനിക്കെന്താണന്നൊ?
ഇനി വരും തലമുറ,യൊന്നു കണ്ടീടുവാൻ
ഞാനെന്ന വ്യർത്ഥതയെ, ഞാനെ,ന്നപൂർണ്ണതയെ
ലോകമാം ചുമരിലൊരു, ലിപിയാൽ വരയ്ക്കുവാൻ
ഞാന്‍ തന്നെ ചെയ്തിടും, പാഴ് വേലയല്ലയൊ?
കവിതെ നീയെനിക്കെന്താണന്നൊ?
സാന്ദ്രമൗനത്തിൻ അഗാധഹ്രദങ്ങളിൽ
ഞാനെന്ന ജീവിതം തിരയുന്നൊ-
രുത്തരവുമാവാം, ഒരുവേള
ഉത്തരം കിട്ടാ, പ്രഹേളികയുമായിടാം.
കണക്കിന്‍റെ കണിശതകളറിയാ-
ക്കുരുന്നിന് കവിതയായ് ഉത്തരം
കനിയു വാഗ്‌ദേവതേ...